Friday, February 11, 2011

അയിത്തം

കേരളം ഒരു ഭ്രാന്താലയം
എന്ന് ചൊല്ലി സ്വാമിജി
അതെത്രയോ വാസ്തവം
ഇന്നും നമുക്ക് ഭ്രാന്താണ്
ഒരിക്കലും തീരാത്ത
അയിത്ത ഭ്രാന്തു !!!

ഈ ഐ ടി യുഗത്തിലും
അയിത്തം വിധവകള്‍ക്കു
താങ്ങും, തണലും , സ്നേഹവും
പെട്ടെന്ന് കൈവിട്ടുപോകുമ്പോള്‍
തീരാദുഖതിന്‍ ആഴക്കടലില്‍
കര കാനാതുഴരും
പാവം അബലകള്‍.!!!

കുംകുമമില്ല, പൂവില്ല,താലിയുമില്ല,
മംഗള കര്‍മങ്ങലോന്നിലും
സ്ഥാനവുമില്ല
നെഞ്ചില്‍ തീക്കടലുംപേരി
മിഴിതോര കണ്ണീരിലും
ചിരിക്കാനായ്‌ വിധിക്കപ്പെട്ടവര്‍.!!!

ദൈവത്തിന്റെ മുന്നിലും
അവര്‍ക്ക് ഭ്രഷ്ടോ?
അവര്‍ തൊട്ടാല്‍ ആശുദ്ധമാകുമോ
പൂജാ കര്‍മങ്ങള്‍?
പിന്നെയീ ദൈവങ്ങള്‍
എന്തിനാ നമ്മുക്ക്,
വൈധവ്യം എന്നതാരുടെ കുറ്റം ????

നൂറു ശതമാനം സാക്ഷരത
എന്ന് അഹമ്മതിക്കുംപോഴും
പാശ്ചാത്യ സംസ്കാരം
ഉള്‍ക്കൊള്ളുംപോഴും
മാറ്റുവിന്‍ ചട്ടങ്ങളേ
എന്ന് മുറവിളി കൂട്ടുമ്പോഴും
നമുക്ക് അയിത്ത ഭ്രാന്തോ???????

സ്വപ്‌നങ്ങള്‍ !!!

കാണാം നമുക്ക് സ്വപ്‌നങ്ങള്‍
സഫലം ആകില്ലെന്നരികിലും
കുഞ്ഞിനു കളിപ്പാട്ടം  എന്നപോലെ
കാണാന്‍  എന്തോരം സ്വപ്നങ്ങള്‍
പല  വര്‍ണങ്ങളില്‍
ചിറകുകള്‍ വിരിച്ചുല്ലസിച്ചു
പറക്കാന്‍ എന്ത് രസം!!!!
 
ഒരു നല്ല ജോലി,
ഒരു കുഞ്ഞു വീട്
ഒരു നല്ല പങ്കാളി
ഒരുമിച്ചൊരു ജീവിതം
പിന്നൊരു വാവ
അതിന്റെ ഭാവി
കണ്ടാലും കണ്ടാലും
മതിവരാത്ത വലിയ സ്വപ്‌നങ്ങള്‍.!!!!
 
ഒരിറ്റു വെള്ളം,
ഇത്തിരി ഭക്ഷണം,
ഒരു തുണ്ട് തുണി,
കിടക്കാനൊരിടം
ഇതും സ്വപ്‌നങ്ങള്‍ തന്നെ
കുഞ്ഞു,  വലിയ സ്വപ്‌നങ്ങള്‍.!!!
 
പക്ഷെ പലര്‍ക്കും
വിധിയോരുക്കും വീഥിയില്‍
വിഫല സ്വപ്നങ്ങളുമായ്‌
പകച്ചു നില്‍ക്കാന്‍ നിയോഗം.
ഒടുവില്‍
മരണമെന്ന സത്യത്തിന്‍
ചിരകുകളിലെരി  യാത്രയാകുമ്പോള്‍
അറിയുന്നു ഇതുമാത്രം
സ്വപ്നമല്ലെന്ന്. !!!!

ഞാന്‍ പ്രവാസി

ഞാന്‍ പ്രവാസി
ത്രിശങ്കു സ്വര്‍ഗത്തിന്‍
അധിപതി
നഷ്ട സ്വര്‍ഗത്തില്‍
വസിക്കാന്‍ വിധി
ചോര നീരാക്കി
കഷ്ടപ്പെടുന്നവന്‍
കുബ്ബൂസ് തിന്നു
വിശപ്പടക്കുന്നവന്‍
മേലാളര്‍ തന്‍
നിന്ദാ പാത്രം
കത്തി ജ്വലിക്കും
സൂര്യ താപത്തിലും
അസ്ഥി ഉറയും
തണുപ്പിലും തളരാതെ
ഉള്ളില്‍ സ്നേഹം
കാത്തു സൂക്ഷിക്കുന്നവന്‍
അറുതിയില്ലാത്ത ആവശ്യങ്ങള്‍
നിറവേറ്റി, തനിക്കായ്
ഒന്നും മാറ്റി വയ്ക്കാത്തവന്‍
തന്റെ ദുഃഖങ്ങള്‍
പങ്കുവയ്ക്കത്തവന്‍
എപ്പോഴും എനിക്കിവിടെ
സുഖം എന്ന് മാത്രം
മൊഴിയുന്നവന്‍

ഒടുവില്‍ നീണ്ട
കാത്തിരിപ്പിന് ശേഷം
നാട്ടിലെതുംപോഴോ
തന്റെ ചോരതന്‍ വില
മറ്റുള്ളവര്‍ക്ക് പങ്കുവച്ചു
കൈമലര്‍ത്തി കാട്ടുന്നു
താന്‍ വിശ്വസിച്ച
തന്റെ പെറ്റമ്മ.

ജീവനെക്കാളേറെ സ്നേഹിച്ച
ഭാര്യയോ മറ്റാര്‍ക്കോ സ്വന്തം
മക്കളോ തികച്ചും അന്യര്‍.
ബന്ധുക്കളും നാട്ടുകാരുമോ
എന്നാ ഇനി പോകുന്നെ?
ഇനി തിരിച്ചു പോണില്ലേ ??
എന്നാലും നിന്റെ ഒരു വിധിയെ!
കണ്ടുമുട്ടുമ്പോഴെല്ലാം
മുറിവില്‍ കുത്തി
ആശ്വസിക്കുന്നവര്‍.
തന്റെ മുഖം ഒളിക്കാന്‍
ഒരിടം കാണാതെ
അവസാനം,
വെറും കൈയോടെ
സ്വപ്നങ്ങളില്ലാതെ
ആഗ്രഹങ്ങളില്ലാതെ
ശൂന്യമാം
ഹൃദയത്തോടെ
നിന്ദ സ്പുരിക്കും ചിരിയോടെ
വീണ്ടും ഉപവിഷ്ടനാകുന്നു
താനുപേക്ഷിച്ച
തന്റെ നഷ്ടസ്വര്‍ഗത്തിന്‍
സിംഹാസനത്തില്‍ !!!!!!

അറിയുമോ ഈ സങ്കടം?...

ഞങ്ങള്‍ പൂവുകള്‍
നിറങ്ങള്‍ വാരി വിതറി
വര്ണ ശബളമാക്കുമീ
ഭൂതലമാകെ
വെള്ളയും , ചോപ്പും
മഞ്ഞയും , നീലയും, റോസും
എന്തോരം തരത്തില്‍
നാനാ വര്‍ണങ്ങളില്‍
നൂറു  സൌരഭ്യത്തില്‍
മുള്ളിലും, ചെളിയിലും,
ചന്തത്തില്‍ അങ്ങനെ
വിളങ്ങി നിന്നിടുന്നു
കാട്ടിലും , മേട്ടിലും, വീട്ടിലും
ആടി തിമിര്‍ത്തു ഉല്ലസിച്ചൂ
കണ്ണിനു ആനന്ദം  പകരുന്നു.
അല്പായുസ് എന്നറികിലും
പകരുന്നു സൌരഭ്യം
ഈ പാരിലെങ്ങും
എന്നിട്ടും
ഭംഗി ആസ്വദിച്ചു
സൌരഭ്യം  നുകര്‍ന്ന്
വലിച്ചെറിയപ്പെടുന്നു ഞങ്ങള്‍
മൊട്ടായിരിക്കുമ്പോഴേ
കശക്കി എറിയുന്നു ചിലര്‍
കാല്‍കീഴില്‍ ചവിട്ടിമെതിക്കുന്നു ചിലര്‍
കാട്ടു പൂക്കളെ പോലും വിറ്റു
കാശാക്കുന്നു ചിലര്‍.
എന്താണ് ഞങ്ങള്‍തന്‍ അപരാധം?
നയനാനന്ദ പ്രദം ആയതോ ??
നറുമണം പകര്ന്നതോ??
അറിയുക ഞങ്ങള്‍തന്‍ സങ്കടം
ചൊല്ലുക നിങ്ങള്‍
എന്താണ് ഞങ്ങള്‍ക്കീ വിധി?????

പാഠം

മദ്യം വിഷമാണെന്ന്
പഠിപ്പിച്ചു ക്ലാസ്സില്‍
ഗുരുനാഥന്‍
നാനാ ദോഷങ്ങളെ പറ്റി
വാചാലനായി
കുട്ടികള്‍ ഗുരുവുന്റെ
വാക്കുകള്‍ ഏറ്റുചൊല്ലി.
പക്ഷെ
രാവിന്‍ മറവില്‍
ആ വിഷത്തില്‍ മുങ്ങി
ഒരു പാമ്പായി
കിടക്കുന്ന
ഗുരുവിനെ കണ്ടു
കുട്ടി ചിന്തയിലാണ്ടു
ഞാന്‍ പിന്തുടരേണ്ടത്
ഏതു പാഠം ???
ഗുരു വാക്കാല്‍
പഠിപ്പിച്ചതോ??
അതോ
പ്രവൃത്തിയിലൂടെ
കാട്ടിയതോ ???

ഉള്‍കാഴ്ച

ഞാന്‍ അന്ധയല്ല
പിന്നെ എന്തിനീ
കറുത്ത കണ്ണട എന്നല്ലേ ?
പറയാം
എന്റെ കണ്ണിനൊരു
മറവായി
ചില കാഴ്ചകള്‍
കാണാതിരിക്കാന്‍
എന്നിട്ടും
ഞാനറിയുന്നു
കണ്ണാടിക്കു കണ്ണുകളെ
മറയ്ക്കാനെ കഴിയൂ
കാഴ്ചകളെ
മറയ്ക്കാന്‍ ആവില്ലെന്ന്
കാഴ്ചകളില്‍ പലതും
കണ്ണുനീര്‍ നിറയ്ക്കുന്നു
കാണാതിരിക്കാന്‍
കഴിയുന്നുമില്ല
ഇപ്പോള്‍
എനിക്ക് മനസ്സിലായി
ഇതൊരു പാഴ്ശ്രെമം
അതുകൊണ്ടീ കണ്ണട
മാറ്റി വയ്ക്കുന്നു ഞാന്‍
കാഴ്ചകള്‍ നേരില്‍
തെളിവായ്‌ കാണാന്‍ !!!!

മുഖംമൂടികള്

ഇന്ന് നമുക്ക് ചുറ്റും
മുഖംമൂടികള്‍ മാത്രം
സ്നേഹത്തിന്‍ , കാരുണ്യത്തിന്‍
അധികാരത്തിന്‍  മുഖംമൂടികള്‍
അതൊന്നു മാറ്റി നോക്കിയാല്‍ കാണാം
ചോര ഇറ്റുവീഴും വാളുമായ്
ഉറഞ്ഞുതുള്ളും വെളിച്ചപ്പാടുകളെ ,
മാംസതുണ്ടിനായ് കടിപിടികൂട്ടും
വേട്ടപ്പട്ടികളെ ,
പത്തി  വിടര്‍ത്തിയാടും 
വിഷപ്പാമ്പുകളെ,
തന്‍റെ രക്തത്തെപോലും
തിരിച്ചറിയാത്ത  ജന്മധാതാക്കളെ,
ഇവര്‍ ഹിംസ്ര ജന്തുക്കളെ
പോലും ലജ്ജിപ്പിക്കുന്ന
മനുഷ്യ ജന്മങ്ങള്‍
നികൃഷ്ട ജന്മങ്ങള്‍
ചെന്നായ്ക്കള്‍ പോലും
വേട്ടയാടുന്നത്
തന്‍റെ വിശപ്പടക്കാന്‍ മാത്രം
പക്ഷെ ഇവരോ ????
ഈ മുഖംമൂടികള്‍
ചീന്തിയെറിയാന്‍ വരുമോ
ഇനിയും ഒരു അവതാരപുരുഷന്‍ ????